ബലി പെരുന്നാള്‍ സമർപ്പിത ജീവിതത്തിന്റെ വസന്തോത്സവം വി ടി മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്

ത്യാഗജിവിതത്തിന്റെ ആൾരൂപമായ ഹ: ഇബ്റാഹീം നബിയുടെയും പത്നി ഹാജറ യുടെയും മകൻ ഇസ്മാഈലിൽ നബിയുടെയും സംഭവ ബഹുലമായ ജീവിതം ലോകാവസാനം വരെയുള്ള മനുഷ്യകുലത്തിന് മാതൃകയായി നിലനിർത്താൻ ദൈവം സംവിധാനിച്ച ഒരാഘോഷമാണ് ബലി പെരുന്നാൾ
ഒരവേഷം ധരിച്ച് ഒരേ ഭാഷ സംസാരിച്ച് ഒരേ ദൈവത്തിനാരാധിച്ച് ഒരേ കേന്ദ്രത്തിൽ ഒരുമിച്ച് ഒരേ മനസും ഒരേ ചിന്തയുമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിശ്വാസമൂഹം ഹജ്ജിനു വേണ്ടി മക്കയിൽ ഒരുമിച്ചുകൂടുമ്പോൾ ഹജ്ജിന്റെ ചരിത്രവും വർത്തമാനവും ലോകം വളരെ അൽഭുതത്തോടെ നോക്കിക്കാണുകയാണ് . ആത്മസമർപ്പണത്തിലൂടെ ലോക ചരിത്രത്തിൽ തുല്യതയില്ലാത്ത സ്മര്യ പുരുഷനായി മാറിയ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും പാഥ ആധുനിക ലോകത്തിന് എന്നും മാതൃകയാണ് ഈ മാതൃക ലോകാവസാനം വരെയുള്ള മനഷ്യർക്ക് പ്രചോതനമാവാനാണ് പെരുന്നാൾ ആഘോഷം നമ്മെ ഉദ്ഘോഷിക്കുന്നത് ആഘോഷങ്ങളെല്ലാം സന്തോഷം പരസ്പരം പകരാന്‍, വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ നമുക്കു വീണു കിട്ടുന്ന മുഹൂര്‍ത്തങ്ങളാണ് .ജാതി-മത-വര്‍ണ്ണ-രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ നമ്മെ ഏതു വേറിട്ട കള്ളികളില്‍ നിര്‍ത്തുമ്പോഴും, ആ വേര്‍തിരിവുകള്‍ എത്ര ദുര്‍ബ്ബലമാണെന്നു നമ്മെ ബോധ്യപ്പെടുത്തി, നമുക്ക് പരസ്പരം ഒഴുകി നിറഞ്ഞ് അലിയാന്‍ കഴിയുന്നു എന്നുള്ളതാണു ഓരോ ആഘോഷവും നമുക്കു നല്‍കുന്ന സന്ദേശവും....
ഓരോ മതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും ദേശങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും അവരുടേതായ അഘോഷങ്ങളും പങ്കുവെക്കലുകളും ഉണ്ട് . അവയെല്ലാം സങ്കുചിതങ്ങളായ വീക്ഷണങ്ങള്‍ മാറ്റി വെച്ചു കൊണ്ടു പൊതു സമൂഹത്തിന്‍റേതായി മാറുമ്പോള്‍ മാത്രമാണ്‍ അവ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ ആയി മാറുന്നത് . ആസന്നമായ ബലി പെരുന്നാളിൽചില ഓര്‍മ്മപ്പെടുത്തലുകള്‍ . പൊള്ളുന്ന മണല്‍ക്കാട്ടില്‍ പ്രിയതമയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കി ദൈവ നിയോഗത്തിലേക്കു യാത്രയായി കര്‍മ്മയോഗിയായ പ്രവാചകന്‍ ഇബ്രാഹിം (അ) ഉഷ്ണഭൂമിയില്‍ ദാഹിച്ചു തളര്‍ന്ന പിഞ്ചു കുഞ്ഞ് വെള്ളത്തിനായി കരഞ്ഞു തളര്‍ന്നപ്പോള്‍ വിശന്നു പൊരിഞ്ഞ തന്‍റെ മാറില്‍ കുഞ്ഞിനു നല്‍കാന്‍ ഒരിറ്റു മുലപ്പാല്‍ പോലും ഇല്ലെന്നറിഞ്ഞ ഹാജറാ ബീവി വിധിയെ പഴിച്ചില്ല,
ഞങ്ങള്‍ക്കിനി ആരെന്ന ചോദ്യത്തിന്‍ നിങ്ങള്ക്ക് അള്ളാഹു ഉണ്ടെന്ന ആശ്വാസ വചനത്തെ മാത്രം മുറുകെ പിടിച്ച് തങ്ങളുടെ നാഥൻ കൂടെയുണ്ടെന്ന അചഞ്ചലമായ വിശ്വാസത്തോടെ നടത്തിയ കഠിന പരിശ്രമങ്ങൾ ഫലം കാണുകയായിരുന്നു.
കുഞ്ഞിനെ മരുഭൂമിയില്‍ കിടത്തി സഫാ-മാര്‍വ്വാ മലകള്‍ക്കിടയില്‍ ഒരിത്തിരി ദാഹജലം ലഭിക്കുമോ എന്നു തേടി ഓടി അലഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കൊപ്പം മനുഷ്യ പ്രയത്നം കൂടി വേണമെന്ന പാഠത്തിനു അടി വരയിടുകയായിരുന്നു അവര്‍! തളര്‍ന്നു കൈക്കാല്‍ ഇട്ടടിച്ച കുഞ്ഞിന്‍റെ കാല്‍ക്കീഴില്‍ മണല്‍ത്തരികള്‍ വകഞ്ഞു മുകളിലേക്ക് ഉറവ പൊട്ടീ ദിവ്യജലം...! സംസം
ദാഹം തീരുവോളം ഹാജറായും മകന്‍ ഇസ്മായീലും ആ തെളിനീര്‍ കുടിച്ചു .അണ മുറിയാത്ത പ്രവാഹത്തെ കെട്ടി നിര്‍ത്താന്‍ ചുറ്റുമുള്ള കല്ലുകള്‍ കൂട്ടി വെച്ചു നോക്കീ ഹാജറാ ബീവി ...!
എന്നിട്ടും ജലപ്രവാഹം നില്‍ക്കാതായപ്പോള്‍ ഹാജറാ വെള്ളത്തോട് മൊഴിഞ്ഞൂ...
'സംസം' ശമിക്കൂ പ്രവാഹമേ..!മരുഭൂമിയില്‍ കെട്ടി നില്‍ക്കും ജല സാനിധ്യം കണ്ട് മുകളില്‍ വട്ടമിട്ടു പറന്നൂ പരുന്തുകള്‍ ..!ദൂരെ നിന്നു പരുന്തുകള്‍ വലം വെക്കുന്നതു കണ്ട് വെള്ളം ലഭിക്കുന്നിടത്ത് തമ്പടിക്കാന്‍ വന്നൂ കച്ചവടക്കാരായ ഒട്ടക കാഫിലകള്‍..!
വിശ്രമ സങ്കേതങ്ങള്‍ പൊതു വാണിഭ കേന്ദ്രങ്ങളും അധിവാസ പ്രദേശങൾ,വിശ്രമ സങ്കേതങ്ങള്‍ പൊതു വാണിഭ കേന്ദ്രങ്ങളും അധിവാസ പ്രദേശങ്ങളുമായി ജനപഥം വളര്‍ന്നു. അങ്ങിനെ മക്കാ എന്ന കരിമ്പാറകളുടെ കേന്ദ്രം മക്ക നഗരമായി രൂപമാറ്റം വന്നു തുടങ്ങിയെന്ന് ചരിത്ര മതം. പാറക്കെട്ടുകൾ മാത്രമുണ്ടായിരുന്ന മക്കയെ ലോകത്തെ എല്ലാ വിഭവങ്ങളുടെയും സംഗമഭൂമിയാക്കാനുള്ള ഇബ്റാഹീം നബിയുടെ പ്രാർത്ഥന ഇന്ന് അക്ഷരാർത്തത്തിൽ പുലർന്നത് ആധുനിക ചരിത്രം. ത്യാഗികൾക്ക് വിജയം സുനിശ്ചിതം
മക്കളില്ലാത്ത വേദനയില്‍ നിരന്തര പ്രാര്‍ഥനയില്‍ സദാ മുഴുകിയിരുന്ന പ്രവാചകന്‍ ഇബ്രാഹീം(അ)യും ബീവി ഹാജറയും വാര്‍ദ്ദക്യ ത്തോടടുത്തു. ഒടുവില്‍ ഇസ്മായീല്‍ പിറന്നു ...
ലാളിച്ചു കൊതി തീരും മുമ്പേ കുഞ്ഞിനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗ സന്നദ്ദതയില്‍ സംപ്രീതനായ ഇബ്രാഹീം നബിയോട് കുഞ്ഞിനു പകരമായി ഒരു ആടിനെ അറുക്കാന്‍ കല്പ്പിച്ചൂ നാഥന്‍ ....!
ഇവയെല്ലാം ഹജ്ജിന്‍റെ ചരിത്രത്തോട് ഇഴ ചേര്‍ന്നു കിടക്കുന്ന മുഹൂര്‍ത്തങ്ങള്‍...
ഹജ്ജും പെരുന്നാളും ഉയര്‍ത്തുന്ന സ്നേഹത്തിന്റെ, സമഭാവനയുടെ, സാഹോദര്യത്തിന്റെ വിശുദ്ദ സന്ദേശം നമ്മുടെ നന്മ മനസ്സുകളില്‍ ഏറ്റു വാങ്ങുക!
*ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍*.