പാലക്കാട് ചെർപ്പുളശ്ശരി വീണ്ടും വൻ MDMA വേട്ട !.. 102 ഗ്രാം MDMA യുമായി 2 യുവാക്കൾ പിടിയിൽ.

ചെർപ്പുളശ്ശേരി : ചെർപ്പുളശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തെങ്ങുംവളപ്പ് എന്ന സ്ഥലത്ത് വെച്ച് 102 ഗ്രാം MDMA യുമായി മുഹമ്മദ് അനീഷ് , വയസ്സ് 25, S/O അക്ബർ , കൊടക്കാടൻ വീട്, കുറുവട്ടൂർ , വല്ലപ്പുഴ.പി.ഒ, പാലക്കാട്, മണികണ്ഠൻ, വയസ്സ് 30, S/O അയ്യപ്പൻ, ചെട്ടിയാർകുഴി, കുഞ്ഞുകുഴി , കുറുവട്ടൂർ, പാലക്കാട്
എന്നിവരാണ് പിടിയിലായത്. പ്രതികൾ ലഹരി മരുന്നുമായി സഞ്ചരിച്ച സ്വിഫ്റ്റ് കാർ പോലീസ് പിടിച്ചെടുത്തു. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ വലിയ കേസുകളിലൊന്നാണിത്. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് എത്തിച്ചത്. ചെർപ്പുളശ്ശേരി , പട്ടാമ്പി ഭാഗത്തെ ലഹരി വില്പന സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ . ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. .
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് .വി .എ, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ എസ് എച്ച് ഒ ശശികുമാർ, സബ്ബ് ഇൻസ്‌പെക്ടർ പ്രമോദ് .ബി , എ.എസ്.ഐ .ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർ സുജിത്ത്, ഹോം ഗാർഡ് രമേഷ്
എന്നിവരുടെ നേതൃത്വത്തിലുള്ള ചെർപ്പുളശ്ശേരി പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.