വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി പൊലീസ്.

കൊച്ചി: കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയതായി സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയാട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ താരമായ ശ്രീകാന്ത് വെട്ടിയാറിനെതിരെയുള്ള ബലാത്സംഗക്കേസ് സോഷ്യല്‍മീഡിയയില്‍ ഇതോടെ ചര്‍ച്ചയായിരിക്കുകയാണ്.
2021 ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തിയ ശേഷം ആലുവയിലെ ഫ്‌ളാറ്റില്‍വെച്ചും പിന്നീട് നവംബറിൽ കൊച്ചിയിലെ ഹോട്ടലില്‍വെച്ചും തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കഴിഞ്ഞ ദിവസം ശ്രീകാന്ത് വെട്ടിയാർക്കെതിരെ പരാതിയായി യുവതി പറഞ്ഞത്.
എട്ട് വയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക് പേജിലൂടെ യുവതി നേരത്തെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾവഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും യുവതി പറഞ്ഞു.