. പാലക്കാട്. ചിന്തകളെ സ്വാധീനിക്കാനും വികാരങ്ങളെ ഏറ്റവും അധികം ഉദ്ദീപിപ്പിക്കാനും കഴിയുന്ന കലാരൂപം സിനിമയാണെന്ന് പാലക്കാട് ജില്ലാ കലക്ടർ സുധീർ ഐഎഎസ് പറഞ്ഞു. ഇൻസൈറ്റ് സംഘടിപ്പിച്ച 16-ആമത് ഹാഫ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ലയൻസ് സ്കൂളിൽ ഇൻസൈറ്റ് സെക്രട്ടറി മേതിൽ കോമളൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസന്റ് ഫെസ്റ്റിവൽ അവലോകനവും. ലയൻസ് ക്ലബ് പ്രസിഡന്റ് സാബു പി, എഫ്. എഫ്. എസ്. ഐ. റീജിയണൽ കൗൺസിൽ അംഗം രാജേശ്വരി കെ. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാണിക്കോത്ത് മാധവദേവ് സ്വാഗതവും സി.കെ. രാമകൃഷ്ണൻ നന്ദിയും പ്രകാശിപ്പിച്ചു.
മത്സര വിഭാഗത്തിൽ ആറ് ഡോക്യുമെന്ററികളും, മത്സരേ തര വിഭാഗത്തിൽ രണ്ട് ഡോക്യുമെന്ററികളും 25-ഓളംഹൈക്കു സിനിമ കളും ആദ്യ ദിവസമായ ഇന്ന് മേളയിൽ പ്രദർശിപ്പിച്ചു.
സമാപന ദിവസമായ നാളെ അഞ്ചുമിനുട്ടിൽ താഴെയുള്ള ഹാഫ് ചിത്രങ്ങളുടേയും ഒരു മിനുട്ടിൽ താഴെയുള്ള മൈന്യൂട്ട് ചിത്രങ്ങളുടേയും മത്സരങ്ങൾ നടക്കും.
ജൂറിമാരുൾപ്പടെ നിരവധി ചലച്ചിത്ര പ്രതിഭകൾ നാള വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പങ്കെടുക്കും.